കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്ന് പേര് അറസ്റ്റില്‍.. പൊലീസ് പ്രതികളെ കീഴ്പ്പെടുത്തിയത് വെടിവെച്ച്
ചെന്നൈ: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ പോലീസ് ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽകാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.19കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ മൂന്ന് അംഗ സംഘം തട്ടിക്കൊണ്ടുപോയിഞായറാഴ്ച രാത്രിയാണ് ബലാത്സംഗം ചെയ്തത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍
ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരെ തട്ടിപ്പിനിരയാക്കുന്നു
ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഹോസ്പിറ്റലിന്‍റെ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനത്തിനായി ബുക്ക് ചെയ്യേണ്ടതെന്ന് അറിയിക്കുന്നു. കൂടാതെ ഈ സമയം തന്നെ സേവനത്തിനായി ബന്ധപ്പെടുന്ന വ്യക്തിയുടെ വാട്സ് ആപ്പിലേക്ക് 'hi' സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കുന്നു. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍
പുതിയ കൊച്ചി-ബെംഗളൂരു വന്ദേ ഭാരത് സർവീസ് അടുത്ത ആഴ്ച തുടങ്ങും
ബുധനാഴ്ച ഒഴിച്ച് ആഴ്ചയിൽ മറ്റെല്ലാ ദിവസവും സർവീസ് ഉള്ള ഈ വന്ദേ ഭാരത്തിൻ്റെ ഔദ്യോഗിക ടൈംടേബിൾ റെയിൽവേ പുറത്ത് വിട്ടു രാവിലെ 05:23 ന് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01:50 ന് കൊച്ചിയിലെ എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി, തിരിച്ച് ഉച്ചക്ക് 2:20 ന് പുറപ്പെട്ട് രാത്രി 11
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്ക്ക്സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി. വര്‍ക്കലയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിലായിരുന്ന അക്രമി യുവതിയെ ചവിട്ടി ട്രാക്കിലേക്കിട്ട സംഭവം സ്ത്രീ യാത്രക്കാര്‍ നേരിടുന്ന അപകടസാധ്യത തുറന്നുകാട്ടുന്നതാണ്. അക്രമി അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍
വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. അർച്ചന ചന്ദ്ര (27) എന്ന യുവതിയാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനചന്ദ്ര(21)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറിൽ നിന്നും ഫയർഫോഴ്‌സ്
‘ലോലൻ’ തനിച്ചായി.. കാർട്ടൂണിസ്റ്റ് ചെല്ലൻ വിടവാങ്ങി
കോട്ടയം: ഒരു കാലഘട്ടത്തിൽ മലയാളിയുടെ മനസ്സിൽ സന്തോഷവും ചുണ്ടിൽ ചിരിയും പടർത്തിയ കലാകാരൻ കാർട്ടൂണിസ്റ്റ് ചെല്ലൻ വിട വാങ്ങി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഹരമായി മാറിയിരുന്ന ലോലൻ എന്ന ഒറ്റ കാർട്ടൂൺ കഥാപാത്രത്തിലൂടെ പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് ആണ് ചെല്ലൻ. 77 വയസ്സ് ആയിരുന്നു. വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.1948ൽ ജനിച്ച ചെല്ലൻ കെഎസ്ആർടിസിയിൽ നിന്ന് പെയിന്റർ ആയിട്ടാണ്
ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3084 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി. ലോൺ തട്ടിപ്പ് കേസിൽ 3084 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് വിവരം. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിട്ടുള്ളത്.ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി പറയപെടുന്ന കേസിലാണ് ഇ ഡി നടപടി.അംബാനി കുടുംബത്തിന്റെ 40 ഇടങ്ങളിലെ വസ്തുവകകളാണ്
വൻ ഭൂചലനം: അഫ്ഗാനിസ്ഥാനിൽ നിരവധി മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി പേർ മരണപെട്ടതായി റിപ്പോർട്ട്. തജികിസ്താനിലും ഉസ്ബെക്കിസ്താനിലും പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8 പേർ മരിച്ചതായും 180ലധികം പേർക്ക് പരിക്കേറ്റതായുമാണ് അറിയുന്നത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം 28 കിലോമീറ്റർ
സംജോലി മസ്ജിദ് തര്‍ക്കം: ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി
ഷിംല: ഹിമാല്‍ചല്‍പ്രദേശിലെ സംജോലി മസ്ജിദ് പൊളിച്ചുമാറ്റണമെന്ന മുന്‍സിപ്പില്‍ കമ്മീഷണര്‍ കോടതി ഉത്തരവ് ജില്ലാ കോടതി ശരിവച്ചു. മസ്ജിദ് കമ്മിറ്റിയും വഖ്ഫ് ബോര്‍ഡും നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ഈ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംജോലി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു. മസ്്ജിദ് നില്‍ക്കുന്ന സ്ഥലം ഹിമാചല്‍ പ്രദേശ് വഖ്ഫ് ബോര്‍ഡിന്റേതാണെന്ന് അദ്ദേഹം
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന വ്യാപകമായി റെയ്ഡ്; 263 പേർ അറസ്റ്റിൽ, 382 കേസുകൾ
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 263 പേർ അറസ്റ്റിൽ. 382 കേസുകൾ രജിസ്റ്റർ ചെയ്തു. 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതു വരെ സംസ്ഥാനത്ത് നടന്നെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഓപ്പറേഷൻ സൈ ഹണ്ട് എന്ന പേരിലാണ് കേരള പോലീസിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് റൈഡ് നടത്തിയത്.ഇന്ന്