കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ.
കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ. എല്ലാമാസവും 5000 രൂപ വീതം നൽകും. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് നൽകും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. കരൂരിലെ വീടുകൾ ടിവികെ സമിതി ഇന്ന് സന്ദർശിക്കും. അതേസമയം, 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന് ഓര്മിപ്പിച്ചാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. കരൂർ ദുരന്തത്തിൽ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് അജയ് റസ്തോഗിയും രണ്ട് ഐപിഎസ് ഉദ്യോഗസ്‌ഥരുമടങ്ങുന്നതാണ് സമിതി.