Follow us on Social Media
Back

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു.

കൊല്ലം:വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു. ഭര്‍ത്താവ് നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടേയും, കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കാനായിരുന്നു നിതിഷിന്റെ തീരുമാനം.
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഷാര്‍ജയില്‍ നടത്താനുള്ള നീക്കം തടയണമെന്ന് അമ്മ ശൈലജ അപേക്ഷിച്ചിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കണം. നാട്ടില്‍ സംസ്കരിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും അമ്മ ഷൈലജ ആവശ്യപ്പെട്ടു. മകളുടേയും പേരക്കുട്ടിയുടേയും മരണത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നതിനായി വിപഞ്ചികയുടെ അമ്മ ഷാര്‍ജയിലെത്തി.
കുണ്ടറ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തി.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, സഹോദരി, അച്ഛന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നേ വിപഞ്ചികയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റേയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുള്ള കുടുംബത്തിന്‍റെ ആരോപണം പരാതിയായി തന്നെ ഭരണകൂടത്തെ അറിയിക്കാനാണ് അമ്മ ഷാര്‍ജയിൽ എത്തിയത്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment