കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്.
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ ആദ്യവാരം സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.
ആസന്നമായ ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, നഗര സഭ, കോർപ്പറേഷൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് രാഷ്ട്രീയ പാർട്ടികളും പ്രാദേശിക സംഘടനകളും വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നവർ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ഉള്ള മത്സരങ്ങൾ പാർട്ടികൾക്ക് അതീതമായി വ്യക്തികളെ നോക്കിയാണ് ജനം തിരഞ്ഞെടുക്കുന്നത് എന്നതുകൊണ്ട് ജനസമ്മതി യുള്ളവരെ തേടി രാഷ്ട്രീയപാർട്ടികൾ അലയുന്ന കാഴ്ചയും പ്രകടമായി തുടങ്ങി. സ്ഥാനാർത്ഥിത്വം ഓഫർ നൽകി വിജയ സാധ്യതയുള്ളവരെ കളത്തിൽ ഇറക്കി രാഷ്ട്രീയപാർട്ടികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണെന്നാണു വിവരം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനോടകം കത്ത് നല്‍കിയിട്ടുണ്ട്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്.
തീവ്രവോട്ടര്‍ പട്ടികാ പരിഷ്കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. എസ്ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര് രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പ് ഉയർത്തിയത്.